ജോലി വേണ്ടെന്ന് വെക്കാമെന്ന തീരുമാനം ഒരുപാട് ആലോചിച്ചെടുത്തതാണെന്ന് സുപ്രിയ മേനോന്‍.

ജോലി വേണ്ടെന്ന് വെക്കാമെന്ന തീരുമാനം ഒരുപാട് ആലോചിച്ചെടുത്തതാണെന്ന് സുപ്രിയ മേനോന്‍.

 

പ്രശസ്ത നടന്‍ പൃഥ്വിരാജിന്റെ ഭാര്യയും നിര്‍മ്മാതാവുമാണ് സുപ്രിയ മേനോന്‍.ബി.ബി.സിയിലെ മുന്‍ റിപ്പോര്‍ട്ടര്‍ കൂടിയാണ്.ജെനുസ് മുഹമ്മദിന്റെ സംവിധാനത്തില്‍ 2019ല്‍ പുറത്തിറങ്ങിയ 9 എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവു കൂടിയാണ്. സോഷ്യൽ മീഡിയ വഴി മകളുടെ ഫോട്ടോസ് ഒന്നും ഷെയർ ചെയ്യാൻ താല്പര്യം ഇല്ലാത്ത മാതാപിതാക്കൾ ആണ് സുപ്രിയ പൃഥ്വിരാജ്.

താരങ്ങളുടെ തന്നെ ആഘോഷവേളകളുടെ ചിത്രങ്ങളും പുതിയ ഫോട്ടോസും വളരെ കുറവാണ് ഇരുവരും പോസ്റ്റ് ചെയ്യുന്നത്. എന്നാൽ സോഷ്യൽ മീഡിയയിൽ ഇരുവരും വളരെയധികം സജീവമാണ്. ഇപ്പോൾ ഇതാ ഒരു അഭിമുഖത്തിൽ സുപ്രിയ പറഞ്ഞ വാക്കുകളാണ് ജനശ്രെദ്ധ നേടുന്നത്. തന്റെ കരിയറിൽ താൻ ആരുടെയും കൈപിടിച്ച് മുന്നോട്ട് ചലിക്കുന്ന ആളല്ലെന്നും സിനിമയിലേക്ക് എത്തിയപ്പോൾ തനിക്ക് ഒരുപാട് ഗുണങ്ങൾ കിട്ടിയിട്ടുണ്ടെന്നുംസുപ്രിയ പറഞ്ഞു.എപ്പോഴും സ്ത്രീകൾ സംസാരിക്കുമ്പോൾ അവരുടെ നേട്ടങ്ങൾ വളരെ കുറച്ചു മാത്രം ആയിട്ടാണ് സംസാരിക്കാറ് എന്ന് അതിന് ആവശ്യമില്ല എന്നും നമ്മുടെ നേട്ടങ്ങൾ നമ്മുടെ അധ്വാനത്തിന്റെ ഫലമാണെന്നും സുപ്രിയ പറഞ്ഞു. എന്നെ ഇന്ന് നിങ്ങൾ കാണുന്ന ഞാനാക്കി മാറ്റിയത് മുംബൈ ആണ്.

അന്ന് ഞാൻ കണ്ട ആളുകളും അവരുടെ ജീവിതങ്ങളും അന്ന് ഞാൻ അനുഭവിച്ച അനുഭവങ്ങളും മുംബൈയിലെ പ്രണയവും തോമസ്ഫോടനവും ഡാൻസ് ബാറിലെ പെൺകുട്ടികളുടെ വേദനകൾ തുടങ്ങിയ ദേശീയ ശ്രദ്ധ ആകർഷിച്ച ഒട്ടേറെ റിപ്പോർട്ടുകൾ ഞാൻ ചെയ്തിട്ടുണ്ട്..

 

ജോലി വേണ്ടെന്ന് വെക്കാമെന്ന തീരുമാനം ഒരുപാട് ആലോചിച്ചെടുത്തതാണെന്ന് സുപ്രിയ മേനോന്‍ ഇപ്പോൾ പറയുന്നു…നടന്‍ പൃഥ്വിരാജുമായുള്ള വിവാഹത്തിന് ശേഷം തന്റെ ജോലി സുപ്രിയ ഉപേക്ഷിച്ചിരുന്നു. ഇതിന്റെ കാരണങ്ങള്‍ പറയുകയാണ് സുപ്രിയയിപ്പോള്‍. ഇരുവരുടെയും ജോലി തിരക്കുകള്‍ കാരണം പരസ്പരം കാണാന്‍ പോലും കഴിയാത്ത സാഹചര്യം വന്നെന്നും തുടര്‍ന്നാണ് ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് എത്തിയതെന്നും സുപ്രിയ പറഞ്ഞു.

പൃഥ്വിരാജുമായുള്ള വിവാഹത്തിന് ശേഷം ഒരുപാട് ആളുകള്‍ കുറ്റപ്പെടുത്തിയിരുന്നെന്നും അതിന്റെ പേരില്‍ പല പ്രശ്‌നങ്ങളും ഉണ്ടായെന്നും അവര്‍ പറഞ്ഞു. ആ സമയത്ത് ഈ പ്രശ്‌നങ്ങളൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു എന്നും സുപ്രിയ പറഞ്ഞു. ധന്യ വര്‍മക്കൊപ്പമുള്ള അഭിമുഖത്തിലാണ് സുപ്രിയ ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.

 

‘ശരിക്കും ജോലി വേണ്ടെന്ന് വെക്കാമെന്ന തീരുമാനം ഒരു ദിവസംകൊണ്ട് എടുത്തതല്ലായിരുന്നു. വിവാഹത്തിന് മുമ്പ് തന്നെ ഞാന്‍ ബോസിനോട് പറഞ്ഞിരുന്നു ഇങ്ങനെയുള്ള ഒരാളെയാണ് ഞാന്‍ കല്യാണം കഴിക്കാന്‍ പോകുന്നതെന്ന്. ആള് കുറച്ച് ഫേമസാണെന്നും അതുകൊണ്ട് തന്നെ കുറച്ച് സമയം എനിക്ക് വേണമെന്നും പറഞ്ഞിരുന്നു. പെട്ടെന്ന് പോയി എനിക്ക് തിരിച്ച് വരാന്‍ കഴിയില്ല. ഒരു ആറ് മാസത്തെ ലീവ് തരുമോ എന്നും ബോസിനോട് ചോദിച്ചു.

 

അങ്ങനെ വിവാഹത്തിന് ശേഷം ഒരു അറ് മാസം ഞാന്‍ ഇവിടെ തന്നെയുണ്ടായിരുന്നു. ആ സമയത്തെ എക്‌സ്റ്റന്റഡ് ഹണിമൂണ്‍ പീരീഡായാണ് ഞാന്‍ കാണുന്നത്. കല്യാണം വളരെ സ്വകാര്യമായാണ് നടത്തിയത് എന്ന കാരണം പറഞ്ഞ് ആ സമയത്ത് ഒരുപാട് ആളുകള്‍ കുറ്റപ്പെടുത്തിയിരുന്നു. എന്നെ കല്യാണം കഴിച്ചത് കൊണ്ട് കുറെ പ്രശ്‌നങ്ങളുണ്ടായിരുന്നു. അന്നൊക്കെ അത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.ഇങ്ങനത്തെ കുറേ കാര്യങ്ങള്‍ കഴിഞ്ഞിട്ടാണ് ഞാന്‍ തിരികെ പോകാന്‍ തീരുമാനിക്കുന്നത്. കാരണം ആറ് മാസം കഴിഞ്ഞപ്പോള്‍ എനിക്ക് ഇവിടെ ഒന്നും ചെയ്യാനില്ലായിരുന്നു. എന്നാല്‍ ഞാന്‍ മുംബൈയില്‍ എത്തി കഴിഞ്ഞപ്പോഴാണ് മനസിലായത് ഇനി ഞാനും പൃഥ്വിയും തമ്മില്‍ കാണുന്നത് കുറയുമെന്ന്. ആ ആറുമാസക്കാലം എപ്പോഴും കൂടെ തന്നെയുണ്ടായിരുന്നു. പിന്നെ അങ്ങോട്ട് കാണാന്‍ പോലും പറ്റാതായി. പിന്നീടങ്ങോട്ട് മാസത്തില്‍ ഒരിക്കല്‍ മാത്രമാണ് ഞങ്ങള്‍ പരസ്പരം കണ്ടിരുന്നത്.കുറച്ച് നാളുകള്‍ കൂടിക്കാഴ്ച്ച മാസത്തില്‍ രണ്ട് തവണയാക്കി. ആ സമയത്ത് പൃഥ്വി എവിടെയാണോ അവിടേക്ക് ഞാന്‍ പോകണമായിരുന്നു. ഈ കണ്ടുമുട്ടലൊക്കെ ശനിയും ഞായറും കൊണ്ട് തീര്‍ക്കണമായിരുന്നു. പിന്നെ ഒരു വീടൊക്കെ വേണമെന്ന ചിന്ത വന്നപ്പോഴാണ് ശരിക്കും കുടുംബ ജീവിതത്തിന് പൂര്‍ണ ശ്രദ്ധ കൊടുക്കാന്‍ തുടങ്ങിയത്. ബോസും അക്കാര്യത്തില്‍ ഓകെ പറഞ്ഞു,’ സുപ്രിയ മേനോന്‍ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *